• bksamajam@gmail.com

  • Call Us:(+973) 172 518 78

  • Time:Mon-Sun: 10.00-20.00

News & Events

We're here to bring you the latest updates

സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന വർണ്ണാഭമായ സമാപന സമ്മേളത്തിൽ ഇന്ത്യൻ എംബസി കൗൺസിലർ രാജീവ് കുമാർ മിശ്ര,മുഖ്യാതിഥിയായും സുപ്രീം കോടതി അഭിഭാഷകനായ ശ്രീ എം.ആർ.അഭിലാഷ്, ക്വാളിറ്റി എഡ്യൂക്കേഷൻ ഇന്റർനാഷണൽ സ്കൂൾ ,ദേവ്ജി ഗ്രൂപ്പ് എന്നിവയടെ എക്സിക്യൂട്ടീവ് ഡയറക്ടർ
മാധുരി പ്രകാശ് എന്നിവർ വിശിഷ്ട അതിഥികളായും പങ്കെടുത്തു.
കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയുന്നതിനൊപ്പം സാമൂഹികമായ ഇടപഴകലിനു കൂടി പുതുതലുറയ്ക്ക് അവസരമൊരുക്കുന്നതിൻ്റെ ഭാഗമായാണ് കലോത്സവങ്ങൾപോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും
ധൈര്യവും ആത്മവിശ്വാസവും വളർത്തി ,ഏതൊരു മത്സരത്തെയും അഭിമാനത്തോടെ നേരിടാൻ യുവതയെ ശാക്തീകരിക്കുന്നതാണ് കലോത്സവങ്ങൾ എന്നും ചടങ്ങിൽ അധ്യക്ഷനായിരുന്ന സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണ പിള്ള പറഞ്ഞു.

യുവമനസ്സുകളെ പരിപോഷിപ്പിക്കുന്നതിനും
അവരുടെ സർഗ്ഗാത്മകവും സാംസ്കാരികവുമായ വേരുകൾ
കണ്ടെത്തുന്നതിനും സഹായകമായ നിർണ്ണായമായ സംഭാവനയാണ് കലോത്സവത്തിലൂടെ സമാജം സാധ്യമാക്കുന്നതെന്ന് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്ന രാജീവ് കുമാർ മിശ്ര അഭിപ്രായപ്പെട്ടു.

നിലവിലെ അക്കാദമിക് വിദ്യാഭ്യാസം കൂടുതൽ യാന്ത്രികമാകുന്ന കാലത്ത്
സാങ്കേതികവിദ്യയിലൂടെ അതിജീവനം പ്രാപ്തമാക്കുമ്പോൾ, അത് കലയെ യഥാർത്ഥത്തിൽ തഴച്ചുവളരാൻ അനുവദിക്കുകയാണ് ചെയ്യുന്നതെന്നും ഇത് തിരിച്ചറിഞ്ഞ് കൊണ്ടു സംഘടിപ്പിക്കുന്ന കലോത്സവം പോലുള്ള അരങ്ങുകൾ സർഗ്ഗാത്കതയെ തേച്ചുമിനുക്കാനുള്ള വലിയ സാധ്യതകളാണ് കുട്ടികൾക്ക് നൽകുന്നതെന്നും സമ്മേളനത്തിൽ വിശിഷ്ട അതിഥിയായിരുന്ന
അഡ്വ. എം. ആർ. അഭിലാഷ് പറഞ്ഞു.

വിദ്യാഭ്യാസത്തോടൊപ്പം
കല, സംസ്കാരം, പ്രകടനം എന്നിവയിലൂടെ സ്വയം പ്രകടിപ്പിക്കാൻ കുട്ടികൾക്ക് ഇടം നൽകുന്നതിലൂടെ ലഭിക്കുന്ന അനുഭവങ്ങൾ അനുകമ്പയുള്ള വ്യക്തികളായി അവരെ രൂപപ്പെടുത്തുന്നുവെന്നും സാംസ്കാരിക സ്വത്വം, വ്യക്തിത്വ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന  കലോത്സവം  ഭാവി തലമുറകളുടെ ആഘോഷമാണ് എന്നും ദേവ്ജി ഗ്രൂപ്പ്  എക്സിക്യൂട്ടീവ് ഡയറക്ടർ
മാധുരി പ്രകാശ് അഭിപ്രായപ്പെട്ടു.
സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം ആശംസിച്ച സമാപന ചടങ്ങിൽ
അഞ്ച് ഗ്രൂപ്പുകളിലായി  കലോത്സവത്തിൽ പങ്കെടുത്ത് വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു.'

ഇഷ ആഷിക് കലാതിലകമായും ശൗര്യ ശ്രീജിത്ത് കലാപ്രതിഭയായും സഹാന മോഹൻരാജ് ബാല തിലകമായും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ  അയന സുജിത് നാട്യ രത്നയായും,  അർജ്ജുൻരാജ് സംഗീത രത്നയുമായി. പ്രിയംവദ.എൻ.എസ് , നേഹ ജഗദീഷ് എന്നിവർ യഥാക്രമം സാഹിത്യ രത്നയും കലാരത്നയുമായി. ഇവർക്ക് പുറമെ നിഹാര മിലൻ, പുണ്യ ഷാജി, ഹന്ന ആൽവിൻ, പ്രിയംവദ എൻ.എസ് എന്നിവർ ഗ്രൂപ്പ് ചാമ്പ്യന്മാരായി മാറി.

ഏഷ്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ  സംസ്ഥാന സ്കൂൾ യുവജനോത്സവ മാതൃകയിൽ കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി നടന്നു വരുന്ന, പ്രവാസ ലോകത്തെ ശ്രദ്ധേയ മത്സരമായി മാറിക്കഴിഞ്ഞ കലോത്സവത്തിൽ 135 വ്യക്തിഗത ഇനങ്ങളിലായി എഴുന്നൂറോളം കുട്ടികളും പതിനാല് ഗ്രൂപ്പിനങ്ങളിലായി എഴുപത്തൊമ്പത് ടീമുകളുമാണ് മത്സരിച്ചത്. വ്യക്തിഗത ഇനങ്ങളും ഗ്രൂപ്പിനങ്ങളിലായി ആയിരത്തി ഇരുന്നൂറോളം മത്സരാർഥികൾ പങ്കെടുത്ത കലോത്സവത്തിൽ കേരളത്തിൽ നിന്നുള്ളവരടക്കം 125 പേർ വിധികർത്താക്കളായി എത്തിയതായി സംഘാടകർ അറിയിച്ചു.

ബിറ്റോ പാലമറ്റത്ത് കൺവീനറും സോണി.കെ.സി, രേണു ഉണ്ണികൃഷ്ണൻ എന്നിവർ ജോയിൻ്റ് കൺവീനർമാരുമായ സംഘാടക സമിതിയാണ് കലോത്സവത്തിൻ്റെ ഏകോപനം നിർവ്വഹിച്ചത്.

സമാപനച്ചടങ്ങിൻ്റെ ഭാഗമായി വിജയികളായവർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ പുതിയ അധ്യയനവർഷത്തെ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള പ്രവേശനോത്സവം നാളെ (( ജൂൺ 02, തിങ്കളാഴ്ച )നടക്കും. വൈകുന്നേരം 7.30 മുതൽ 09 മണി വരെ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പ്രവേശനോത്സവ ചടങ്ങ്

ചെണ്ടമേളം, സംഘഗാനം, സംഘനൃത്തം ,മലയാളത്തിലെ ശ്രദ്ധേയ മെലഡികൾ കോർത്തിണക്കിയ ഗാനാമൃതം തുടങ്ങി കുട്ടികളും അധ്യാപകരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിൻ്റെ ഭാഗമായി നടക്കും.

ഏവരെയും പ്രവേശനോത്സവച്ചടങ്ങിലേക്ക് ക്ഷണിക്കുന്നു.

മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം കേരളത്തിൽ നടപ്പാക്കുന്ന ഭവന നിർമ്മാണ പദ്ധതിയിലെ പുതിയ വീടിന് തറക്കല്ലിട്ടു. പത്തനംതിട്ട കുന്നന്താനം സ്വദേശിയും മുൻ സമാജംഗവുമായ പി.പി.സുകുമാരനും കുടുംബത്തിനുമാണ് വീടു നിർമ്മിച്ചു നൽകുന്നത്.

സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയുടെ സാന്നിദ്ധ്യത്തിൽ വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകനായ ബിനുകുന്നന്താനം ,രാജു കല്ലുംപുറം സജി കുടശ്ശനാട് എന്നിവർ സന്നിഹിതരായിരുന്നു.

ഭവന രഹിതരും  നിരാശ്രയരുമായവരെ സഹായിക്കുന്നതിനായി അഭ്യുദയകാംക്ഷികളുടെയും വിവിധ കൂട്ടായ്മകളുടെയും സഹകരണത്തോടെ ബഹ്റൈൻ കേരളീയ സമാജം തുടക്കം കുറിച്ച ഭവന നിർമ്മാണ പദ്ധതിയിലൂടെ കേരളത്തിൻ്റെ വിവിധ ജില്ലകളിലായി ഇതിനകം 32 വീടുകളാണ് നിർമ്മിച്ചു നൽകിയതെന്ന് സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള ,ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരളത്തിലും നടപ്പാക്കുന്നതിൻ്റെ ഭാഗമാണ് ഭവന നിർമ്മാണ പദ്ധതിയെന്നും, ബഹ്റൈനിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയവരുടെ കൂടി സഹകരണത്തോടെ  കൂടുതൽ വിപുലമായ പദ്ധതികൾ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മനാമ: ബഹറൈൻ കേരളീയ സമാജം സംഘടിപ്പിച്ച  ദേവ്ജി - ബി കെ എസ്  ജിസിസി കലോത്സവത്തിന്റ ഗ്രാൻ്റ് ഫിനാലെ ഈ മാസം 31 വൈകുന്നേരം 7 മണിക്ക് നടക്കും.

 ശ്രീ രാജീവ് കുമാർ മിശ്ര,CdA, ,ഇന്ത്യൻ എംബസി, കൗൺസിലർ മുഖ്യാതിഥിയായും സുപ്രീം കോടതി അഭിഭാഷകനായ ശ്രീ എം.ആർ.അഭിലാഷ്,മാധുരി പ്രകാശ് , എക്സിക്യൂട്ടീവ് ഡയറക്ടർ ,ക്വാളിറ്റി എഡ്യൂക്കേഷൻ ഇന്റർനാഷണൽ സ്കൂൾ ,ദേവ്ജി ഗ്രൂപ്പ്  എന്നിവർ വിശിഷ്ട അതിഥികളായും സമാപന ചടങ്ങിൽ പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലുംഅറിയിച്ചു.

അഞ്ച് ഗ്രൂപ്പുകളിലായി ഒന്നരമാസക്കാലം നീണ്ടു നിന്ന കലോത്സവത്തിൽ ഇഷ ആഷിക് കലാതിലകമായും ശൗര്യ ശ്രീജിത്ത് കലാപ്രതിഭയായും സഹാന മോഹൻരാജ് ബാല തിലകമായും തെരഞ്ഞെടുക്കപ്പെട്ടു.അയന സുജിത് (നാട്യ രത്ന),  അർജ്ജുൻരാജ് (സംഗീത രത്ന), പ്രിയംവദ.എൻ.എസ് (സാഹിത്യരത്ന), നേഹ ജഗദീഷ് (കലാരത്ന) എന്നിവർക്ക് പുറമെ നിഹാര മിലൻ, പുണ്യ ഷാജി, ഹന്ന ആൽവിൻ, പ്രിയംവദ എൻ.എസ് എന്നിവർ ഗ്രൂപ്പ് ചാമ്പ്യന്മാരുമായി.

ഏഷ്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ  സംസ്ഥാന സ്കൂൾ യുവജനോത്സവ മാതൃകയിൽ കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി നടന്നു വരുന്ന, പ്രവാസ ലോകത്തെ ശ്രദ്ധേയ മത്സരമായി മാറിക്കഴിഞ്ഞ കലോത്സവത്തിൽ 135 വ്യക്തിഗത ഇനങ്ങളിലായി എഴുന്നൂറോളം കുട്ടികളും പതിനാല് ഗ്രൂപ്പിനങ്ങളിലായി എഴുപത്തൊമ്പത് ടീമുകളുമാണ് മത്സരിച്ചത്. വ്യക്തിഗത ഇനങ്ങളും ഗ്രൂപ്പിനങ്ങളിലായി ആയിരത്തി ഇരുന്നൂറോളം മത്സരാർഥികൾ പങ്കെടുത്ത കലോത്സവത്തിൽ കേരളത്തിൽ നിന്നുള്ളവരടക്കം നൂറ്റി ഇരുപത് പേർ വിധികർത്താക്കളായി എത്തിയതായി സംഘാടകർ അറിയിച്ചു.

ബിറ്റോ പാലമറ്റത്ത് കൺവീനറും സോണി.കെ.സി, രേണു ഉണ്ണികൃഷ്ണൻ എന്നിവർ ജോയിൻ്റ് കൺവീനർമാരുമായ സംഘാടക സമിതിയാണ് കലോത്സവത്തിൻ്റെ ഏകോപനം നിർവ്വഹിച്ചത്.

 

പ്രവാസികേരളീയര്‍ക്കായി ബഹ്‌റൈൻ കേരളീയ സമാജം നോർക്ക റൂട്ട്‌സുമായി ചേർന്ന് സംഘടിപ്പിച്ച ഓപ്പൺ ഫോറം
സമാജം ബാബു രാജൻ ഹാളില്‍ നടന്നു.

 നോര്‍ക്ക റൂട്ട്സിനെ പ്രതിനിധീകരിച്ച് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ.ഒ അജിത് കോളശ്ശേരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ഓപ്പൺ ഹൗസിൽ ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരും വിവിധ സംഘടന പ്രതിനിധികളും തൊഴിലാളികളുമടക്കം നിരവധി പേർ പങ്കെടുത്തു.

 പ്രവാസികേരളീയര്‍ക്കായി നോര്‍ക്ക വകുപ്പും ഫീല്‍ഡ് ഏജന്‍സിയായ നോര്‍ക്ക റൂട്ട്സും മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ വിശദീകരിച്ചു.
പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമിട്ടു നോർക്ക നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾക്ക്
സി.ഇ.ഒ അജിത്ത് കോളശ്ശേരി മറുപടി നൽകി.

തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായുള്ള വിവിധ പദ്ധതികള്‍ മുഖേന കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ 10,000 പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞതായും തിരിച്ചെത്തിയ പ്രവാസികള്‍ക്കുള്ള നോര്‍ക്ക പദ്ധതിയായ എന്‍.ഡി.പി.ആര്‍.ഇ.എം  മുഖേന 1,400 പദ്ധതികളും  പ്രവാസി ഭദ്രതാ പദ്ധതി പ്രകാരം 8,600 ലേറെ പദ്ധതികളും തുടങ്ങാനായതായും യോഗത്തിൽ വിശദീകരിച്ചു.
സബ്ഡിഡിയുള്ള വായ്പകള്‍ ഉപയോഗപ്പെടുത്തിയാണ് സംരംഭകര്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നത്. കമ്പനികളുടെ പ്രവര്‍ത്തന മൂലധനത്തിനും പലിശയിനത്തിലും സബ്‌സിഡി അനുവദിക്കുന്നത് സംരംഭകരെ ഈ പദ്ധതികളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. പ്രവാസി ഭദ്രതാ പദ്ധതിയില്‍ രണ്ടു ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയാണ് വായ്പ നല്‍കുന്നത്. എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയില്‍ 30 ലക്ഷം രൂപ വരെയും നല്‍കുന്നു. മൂലധന സബ്‌സിഡിയായി മൂന്നു ലക്ഷം രൂപ വരെയാണ് നല്‍കുന്നത്. പലിശയില്‍ മൂന്നു ശതമാനം സബ്‌സിഡിയുമുണ്ട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെ മക്കളുടെ തുടര്‍ പഠനത്തിനായി
നോര്‍ക്ക ഡയറക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയ ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പും നൽകി വരുന്നതായി സി.ഇ.ഒ അറിയിച്ചു.

നോര്‍ക്ക സേവനങ്ങള്‍ കൂടുതല്‍ ജനകീയവും പ്രവാസികള്‍ക്ക് സുഗമവുമാക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ പുതിയ വെബ്സൈറ്റിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടുണ്ടായ പരാതികൾ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കുമെന്നും ചോദ്യങ്ങൾക്കുള്ള മറുപടിയായി ഭാരവാഹികൾ അറിയിച്ചു.

സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു.സമാജം നോർക്ക ബി.കെ.എസ് ഇൻചാർജ് വർഗ്ഗീസ് ജോർജ്ജ് കോർഡിനേറ്റർ കെ.ടി.സലിം, കൺവീനർ സക്കറിയ.ടി.എബ്രഹാം എന്നിവരാണ് ഓപ്പൺ ഹൗസിൻ്റെ ഏകോപനം നിർവ്വഹിച്ചത്.

Find as on facebook

Latest Events

No events

Address

Address :

P.B # 757, Bldg #  32 Block - 328, Road 2801,Sugayya Manama, Kingdom of Bahrain

Phone :

(+973) 172 518 78

Fax:

(+973) 172 518 78

Email:

This email address is being protected from spambots. You need JavaScript enabled to view it.

 

Flickr Gallery