സർഗ്ഗാത്മകവും സംവാദത്താത്മകവുമായ സാഹിത്യത്തിൻ്റെയും സാംസ്ക്കാരിക വിമർശനങ്ങളുടെ ശ്രദ്ധാകേന്ദ്രമായി ബഹറിൻ കേരളീയ സമാജം ഇൻറർനാഷ്ണൽ ബുക്ക് ഫെയർ മാറുകയാണ്.
പതിനായിരത്തോളം തലക്കെട്ടുകളിലായി അൻപതിലധികം പ്രസാധകരുടെ ഇംഗ്ലിഷ് മലയാള പുസ്തകങ്ങളോടൊപ്പം ഇന്ത്യൻ രാഷ്ടീയ മാധ്യമ മണ്ഡലത്തിലെ പ്രമുഖ തിങ്ക് ടാങ്കുകളായ ജയറാം രമേഷ്,സീതാറാം യെച്ചൂരി , രജ്ദീപ് സർദ്ദേശായി മുതൽ കേരളീയ സാഹിത്യ മേഖലയിലെ പ്രമുഖരായ കെ.ജി എസ്, കെ ആർ മീര, ശിഹാബുദ്ധീൻ പൊയ്ത്തും കടവ്, സുഭാഷ് ചന്ദ്രൻ, കെ.വി മോഹൻ കുമാർ എന്നിവർ പങ്കെടുക്കുന്നു,
ആദ്യ ദിനമായ ഇന്ന് പ്രവാസ ജീവിതത്തിൻ്റെ ഓർമ്മകളും വെല്ലുവിളികളും പങ്ക് വെക്കുന്ന " മറുജീവിതം" എന്ന പ്രഭാഷണത്തോടെ പരിപാടികൾ ആരംഭിക്കും
Literary Awards
ക്വിലിറ്റ് 2020 എന്ന പേരിലുള്ള മുതിർന്നവർക്കുള്ള സാഹിത്യപ്രശ്നോത്തരിയുടെ പ്രാഥമിക -ഫൈനൽ മത്സരങ്ങൾ Feb 19നു 7 മണിക്കും ഒൻപത് മണിക്കുമാണ് നിശ്ചയിച്ചിട്ടുള്ളത്. കുട്ടികൾക്കുള്ള കഥാരചനാ മത്സരത്തിന്റെ സമയം എട്ടു മണി മുതൽ ഒൻപതു മണി വരെയാണ്. കലാ -കരകൗശല പ്രദർശനത്തിന്റെ ഉദ്ഘാടനവും ഇന്ന് എട്ട് മണിക്ക് നടക്കും.